വേരാഴ്ത്താനൊരിടം കിട്ടാതെ
ജീവൻ്റെ വിത്തായി ഭൂമി അലയുന്നു.
അനേകം ജീവൻ്റെ തരികൾ
അതിൽ നിന്നും വേർപെടുന്നു.
ഒരുകൂട്ടം ജീവനുകളെ ഭൂമി
ജീവൻ്റെ വിത്തായി ഭൂമി അലയുന്നു.
അനേകം ജീവൻ്റെ തരികൾ
അതിൽ നിന്നും വേർപെടുന്നു.
ഒരുകൂട്ടം ജീവനുകളെ ഭൂമി
കടലിൽ പൊതിഞ്ഞുപിടിക്കുന്നു.
ചിറകടിച്ചുപോകുന്നവയെ
മരങ്ങളിലൂടെ തിരിച്ചുവിളിക്കുന്നു.
മനുഷ്യരെ പിടിച്ചുനിർത്താൻ
അവർക്കുവേണം വീടെന്നാക്കുന്നു,
വീടിനുവേണം മണ്ണിൽ ആഴമെന്നാക്കുന്നു.
ഇനിയും ജനിക്കാത്ത കുഞ്ഞിനായി
സൂര്യൻ വെയിൽ ചുരത്തുന്നു,
ചന്ദ്രൻ നിലാവ് ചുരത്തുന്നു.
വേരാഴ്ത്താനൊരിടം കിട്ടാതെ
ജീവൻ്റെ വിത്തായി ഭൂമി അലയുന്നു
ഭൂമിയിൽ ഞാനുമലയുന്നു.
ചിറകടിച്ചുപോകുന്നവയെ
മരങ്ങളിലൂടെ തിരിച്ചുവിളിക്കുന്നു.
മനുഷ്യരെ പിടിച്ചുനിർത്താൻ
അവർക്കുവേണം വീടെന്നാക്കുന്നു,
വീടിനുവേണം മണ്ണിൽ ആഴമെന്നാക്കുന്നു.
ഇനിയും ജനിക്കാത്ത കുഞ്ഞിനായി
സൂര്യൻ വെയിൽ ചുരത്തുന്നു,
ചന്ദ്രൻ നിലാവ് ചുരത്തുന്നു.
വേരാഴ്ത്താനൊരിടം കിട്ടാതെ
ജീവൻ്റെ വിത്തായി ഭൂമി അലയുന്നു
ഭൂമിയിൽ ഞാനുമലയുന്നു.