ചുവരിന്റെ പൂർണ്ണത അടഞ്ഞ വാതിലുകളിലാകുന്നു. കാറ്റിനു
പോകാനിടം കൊടുത്ത്
മരം ഉലയുന്നു.
മഴയ്ക്കുശേഷം ഞാൻ
വീടുപൂട്ടി നടക്കാനിറങ്ങി.
എന്റെ കാലുകൾ
എന്നെക്കാൾ മുമ്പേ
മടങ്ങാൻ കൊതിക്കുന്നു.
തിരികെ വരേണ്ടതിനാൽ
നടക്കുംദൂരമത്രയും
ഞാൻ അളക്കുകയായി.
പുതിയ ചെരുപ്പിൽ
പതിവുനടത്തം
മുടന്തുന്നു.
ചുളുങ്ങിയ തൊലിയുമായി
നിൽക്കുന്ന മരത്തിനു കീഴിൽ
അൽപ്പനേരമിരുന്നു—
മറ്റാരോ ഇരുന്നുപോയതിനാൽ
ഉണങ്ങിത്തുടങ്ങിയേടത്ത്.
കെട്ടിക്കിടന്നു തെളിഞ്ഞ
വെള്ളത്തിൽ ചില്ലയും
മണ്ണും ആകാശവും
ഒന്നിച്ചുകണ്ടു.
ഞാനെന്റെ കുട
എവിടെയോ മറന്നു.
അടുത്ത മഴയിൽ അത്
ചൂടുന്നത് മറ്റൊരാളാകാം.
ഡിസി ഇങ്ക് പോർട്ടലിൽ പ്രസിദ്ധീകരിച്ച കവിതയുടെ പരിഷ്കരിച്ച പതിപ്പ്

.jpg)
കണ്ണാടി, കണ്ണായി;
ചില വാക്കുകൾ എന്റെ മകന് വഴങ്ങുന്നില്ല.
അടയ്ക്കാൻ വിട്ടുപോകും
വസ്തുക്കളിൽ തട്ടിച്ചിതറി
ഓരോ വീടുമാറ്റത്തിലും
വിത്തു പിളർത്തി
പോക്കറ്റിൽ നിന്നും വീണുപോയ
എല്ലാം ഉപ്പിലിട്ടുവെക്കുന്നു കടൽ
ഓരോ വാതിലും പൂട്ടുമ്പോൾ 
അസ്തമയസൂര്യനുനേരെ
ഒരു താൾ മറിക്കുംപോലെ ഓരോ ദിവസവും കടന്നുപോകുന്നു. ഒരു പുസ്തകം വായിച്ചു മടക്കിവെക്കുംപോലെ ഓരോരോ മനുഷ്യരും. പുസ്തകങ്ങൾ ചിലപ്പോൾ നമ്മെ കൂടുതൽ അസ്വസ്ഥരാക്കുന്നു. സന്തോഷം മാത്രമല്ല സന്തോഷമെന്നു നാമറിയുന്നു.
പറന്നുയർന്ന കിളികൾ
കുറ്റിയിടാൻ വിട്ടുപോയ ജനൽ
നടക്കുംകാലുകൾ
ജനലരികിൽ
തെളിഞ്ഞ വാനം